Tuesday, January 27, 2009

ഉപമ

ഒന്നിനോടൊന്ന്‌ സാദൃശ്യം ചൊന്നാലുപമയാമത്‌
പ്രസന്ന ടീച്ചര്‍ ഉപമാലങ്കാരം പഠിപ്പിച്ചു തന്നു
മന്നവേന്ദ്രനെ ചന്ദ്രനോടുപമച്ച്‌
അതിന്നുദാഹരണവും.....
പോരാത്തതിന്‌ ടീച്ചറുടെ വക
മൂത്തമേത്ത വിളങ്ങുന്നു
പോത്തിനെ പോലെ നിന്‍ മുഖം
എന്തെങ്കിലുമൊന്നുപമിക്കാന്‍
കലശലായ ആഗ്രഹം
ഒരു ദിവസം സ്കൂളിലേക്ക്‌ പോകുമ്പോള്‍
പതുവുപോലെ ചെത്ത്വാരന്‍ വേലായുധേട്ടന്‍
അരയിലെ ചേറ്റ്വത്തിക്കൂട്ടില്‍
തളാപ്പ്‌ കിടന്നടിക്കുന്ന ടക്‌, ടക്‌
ശബ്ദത്തോടെ ഞങ്ങളെ ഓവെര്‍ ടെയ്ക്കു ചെയ്തു
കൈയ്യിലെ മുട്ടും പാനിയില്‍ നിന്ന്‌
കള്ള്‌ പുറത്തേക്ക്‌ തുളുമ്പി
വഴിയാകെ കള്ളിന്റെ സുഗന്ധം
പാനിയിലേക്കെത്തി നോക്കിയ
എനിക്കൊരുപമ തോന്നി
കള്ളും പത കണ്ടാല്‍ തവള പാറ്റിയ പോലുണ്ട്‌
ഞാനുടനെ പ്രഖ്യാപിച്ചു
മയിരോളെ നിന്റമ്മേടെ മറ്റേത്‌ പാറ്റിയ പോലാടാ
വേലായുധേട്ടന്റെ പ്രത്യുപമ
ശകാരവര്‍ഷമായി ചെവിയില്‍ പൊതിഞ്ഞു
ഹൃദയം നൊന്തു
കാലാന്തരത്തില്‍ അലങ്കാരമുള്ള കവിതകള്‍ക്ക്‌ പകരം
അഹങ്കാരമുള്ള കവിതകള്‍ എഴുതിത്തുടങ്ങി